jv

Tuesday, May 29, 2007

S.S.L.C യ്ക്ക് 42% മാത്രം മാര്‍ക്ക് വാങ്ങിയ I.A.S കാരന്റെ ആത്മകഥ! (പുസ്തകപരിചയം )



ഗ്രന്ഥത്തിന്റെ പേര് : ഇന്ത്യ മാറ്റത്തിന്റെ മുഴക്കം

ഗ്രന്ഥകാരന്റെ പേര് : അല്‍ഫോണ്‍സ് കണ്ണന്താനം

വിവര്‍ത്തകന്‍ : എം.പി. സദാശിവന്‍

വിതരണം : ഡി.സി. ബുക്സ്,കോട്ടയം-686001



ഗ്രന്ഥകാരനെക്കുറിച്ച് :


(1) വൈദ്യുതിതി എത്തിയിട്ടില്ലാത്ത കേരളത്തിലെ ഒരു ഗ്രാമത്തില്‍ ജനിച്ച കെ.ജെ.അല്‍ഫോണ്‍‌സ് കേവലം 45

ശതമാനം മാര്‍ക്ക് കിട്ടിയാണ് മെട്രിക്കുലേഷന്‍ പരീക്ഷ ജയിച്ചത് .

(2) 1954ല്‍ ജനിച്ചു

(3) 1979ല്‍ ഐ.എ.സ് ലഭിച്ചു

(4)1979 ജൂലൈ മാസത്തില്‍ മുസ്സൂറിയിലെ നാഷണല്‍ അക്കാഡമി ഓഫ് അഡ്‌മിനിസ്ട്രേഷന്റെ പാതയിലൂടെ നീട്ടി

വളര്‍ത്തിയ തലമുടിയുമായി നടന്നുനീങ്ങിയ ഒരു ചെറുപ്പക്കാരന്‍ , മുടി മുറിച്ചുകളയാന്‍ നിര്‍ബ്ബന്ധിതനായെങ്കിലും

തന്റെ വ്യക്തിത്വം ഒരു വ്യവസ്ഥിതിയ്ക്കും അടിയറവെയ്ക്കില്ലെന്ന് പ്രതിജ്ഞ ചെയ്തു.



ഗ്രന്ഥത്തെക്കുറിച്ച് :


(1) ഡല്‍ഹി ഡവലപ്‌മെന്റ് അതോറിട്ടി കമ്മിഷണറായ ശേഷമുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഏറെ ജനശ്രദ്ധ

ആകര്‍ഷിച്ചിരുന്നു.രാഷ്ട്രീയത്തിലും മറ്റുതരത്തിലുമുള്ള സ്വാധീനമുപയോഗിച്ച് സര്‍ക്കാര്‍ വക

ഭൂമികൈവശപ്പെടൂത്തിയ നൂറുകണക്കിനു വ്യക്തികള്‍-- അവരില്‍ പലരും രാഷ്ട്രീയ രംഗത്തെ പ്രഗല്‍ഭരായിട്ടുകൂടി--

അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തി. (ഇപ്പോഴത്തെ മൂന്നാര്‍ സ്മരണീയം ?)

(2) “ സ്ക്കൂളില്‍ ഞാനൊരു മണ്ടനായിരുന്നു.ശരിയ്ക്കുമൊരു മണ്ടന്‍ കുഞ്ചു.ഒരു സമ്മാനവും കിട്ടിയില്ല. എന്നെക്കോണ്ട്

ഒന്നുംകൊള്ളുകയില്ലെന്ന് എല്ലാവരും പറഞ്ഞു”

(3)സാക്ഷരതായജ്ഞത്തെക്കുറിച്ച് - ആദ്യത്തെ സാക്ഷരതാ ജില്ലയെക്കുറിച്ച്

(4) അപൂര്‍വ്വം ചിലര്‍ എന്ന ഭാഗത്ത് താഴെ പറയുന്നവരെക്കുറിച്ച് പറയുന്നു.

മദര്‍ തെരേസ,അണ്ണാഹസാരെ,ഡോക്ടര്‍ രാ‍ജേന്ദ്രകുമാര്‍ സേത്,ഡോ: വര്‍ഗ്ഗീസ് കുര്യന്‍ , അബ്ദുള്‍ കലാം(പ്രവചനം

ശരിയായി ) ,എം.എസ്.ഒബ്‌റോയ്,ഡോ എച്ച്. ആര്‍. സുദര്‍ശന്‍,ജസ്റ്റീസ് കുല്‍‌ദീപ് സിംഗ്,ഡോ എച്ച് . ആര്‍

.സുദര്‍ശന്‍,ഡോ ബിനേശ്വര്‍ പാഠക് , ജെ .ആര്‍. ഡി. ടാറ്റ , ജി . ആര്‍. ഖൈനാര്‍,കിരണ്‍

ബേഡി,റീത്താസിംഗ്,ടി.എന്‍ ശേഷന്‍

(5) വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ആത്മവിശ്വാസം നല്‍കുന്ന ഗ്രന്ഥം.

1 comment:

Satheesh said...

പാരഗ്രാഫൊക്കെ ഒന്നു ശരിക്കു തിരിച്ച് റിപോസ്റ്റ് ചെയ്താല്‍ നന്നായിരുന്നു! ഇപ്പോ വായിക്കാന്‍ ബുദ്ധിമുട്ട്!
തിടുക്കത്തില്‍ എഴുതിവെച്ചതുപോലെ തോന്നി!