jv

Saturday, September 29, 2007

നായ്ക്കളെക്കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്തു!!!

വളര്‍ത്തുനായ്‌ക്കളെക്കൂറിച്ച് സമഗ്രവിവരണം അടങ്ങിയ “ നായ്ക്ക്‍ള്‍ സ്നേഹമുള്ള കൂട്ടുകാര്‍ “ എന്ന പുസ്തകം മന്ത്രി

സി.ദിവാകരന്‍ പ്രകാശനം ചെയ്തു. 75 വിദേശ ജനുസ്സുകളില്‍‌പെട്ട നായ്‌ക്കളും നാടന്‍ നായ്ക്കളും

ഉള്‍പ്പെടേയുള്ളവയുടെ പരിപാലനം ,പരിശീലനം, നായ്‌വളര്‍ത്തല്‍ ,പ്രോജക്ടുകള്‍ തുടങ്ങിയവ വിശദമാക്കുന്ന

പുസ്തകം മലയാള മനോരമ പബ്ലിക്കേഷന്‍ വിഭാഗമാണ് പ്രസിദ്ധീകരിക്കുന്നത് .
ഗ്രന്ഥകര്‍ത്താവ് : ഡോ ഡി .ഷൈന്‍ ‌കുമാര്‍

Friday, September 21, 2007

കണ്ണടയില്ലാതെ കാഴ്ച ( പുസ്തക പരിചയം )


ഗ്രന്ഥകാരന്‍ : ശ്രീ .കെ.ബി.സോമനാഥ് ,കാരണത്ത് വീട് , പി.ഒ .പടിയം ,ഫോണ്‍ : 0487- 637132

അവതാരിക :

അവതാരിക എഴിതിയത് ജസ്റ്റിസ് കെ.കെ. നെരേന്ദ്രന്‍ . “ കണ്ണട ഭ്രാന്തില്‍നിന്ന് നമ്മെ രക്ഷപ്പെടുത്തുക എന്ന

ഉദ്ദേശത്തോടെ എഴുതിയതാണ് ഈ പുസ്തകം. അമേരിയ്ക്കന്‍ ഡോക്ടറായ W.H.ബെയ്‌റ്റ്‌സിന്റെ ‘ ബെറ്റര്‍ ഐ

സൈറ്റ് വിത്തൌട്ട് ഗ്ലാസസ്സ് ‘എന്ന പുസ്തകമാണ് സോമനാഥിനെ ഈ പുസ്തകം എഴുതി പ്രസിദ്ധീകരിക്കുക എന്ന

സാഹസത്തിന് പ്രേരിപ്പിച്ചത് . ആല്‍ഡസ് ഹക്‍സിലിയുടേയും ഹാരി ബെഞ്ചമിന്റേയും കണ്ണടയോടുള്ള

സമരത്തില്‍ അവര്‍ക്കുണ്ടായ നല്ല അനുഭവങ്ങള്‍ പുസ്തകത്തിന്റെ തുടക്കത്തില്‍ തന്നെ വിവരിച്ചതും ഉദ്ധരിച്ചതും

വായനക്കാരനെ ലക്ഷ്യത്തിലേയ്ക്ക് ആകര്‍ഷിക്കുവാന്‍ പര്യാപ്തമാണ് .



ഉള്ളടക്കം:

1. കണ്ണ് -ഘടനയും പ്രവര്‍ത്തനവും

2.കാഴ്ച്‌ത്തകരാറുകള്‍ക്ക് കാരണമെന്ത് ?

3.സാധാരണ കാഴ്ചയുടെ ഏഴ് ലക്ഷണങ്ങള്‍

4.കണ്ണട ഉപയോഗിക്കുന്നതുകൊണ്ടുള്ള ദോഷങ്ങള്‍

5.റിലാക്‍സേഷന്‍ രീതികള്‍

6.അനുബന്ധ സിദ്ധാന്തവും വ്യായാമ മുറകളും

7.കാഴ്ച ത്തകരാറുകള്‍ക്കുള്ള ചികിത്സ

9. സംശയങ്ങളും മറുപടികളും



ഗ്രന്ഥത്തെക്കുറിച്ച് :



1.തെറ്റായ ജീവിത ചര്യയില്‍നിന്നാണ് രോഗമുണ്ടാകുന്നത് .

2.ശരീരത്തിലെ മറ്റെല്ലാ അവയവങ്ങളും ചികിത്സ ചെയ്താല്‍ ചികിത്സ ചെയ്താല്‍ സാധാരണ അവസ്ഥയിലേയ്ക്ക്

തിരിച്ചു വരുമ്പോള്‍ , കണ്ണ് മാത്രം ഒരു പ്രത്യേക അവസ്ഥ നിലനിര്‍ത്തുന്ന അവയവമാണോ ?

3.പോണ്ടിച്ചേരി അരനിന്ദാശ്രമത്തില്‍ ബെയ്‌റ്റ്‌സിന്റെ രീതിയിലുള്ള ചികിത്സ സൌചന്യമായി നല്‍കി വരുന്നുണ്ട് .
4.കണ്ണട ഉപയോഗിക്കുന്ന ശീലം കണ്ണിന് ദോഷം ചെയ്യുന്നതാണ്

5.അതായത് കണ്ണട ഉപയോഗിക്കുമ്പോള്‍ അയാള്‍ കാഴ്ച് ത്തകരാറ് നിലനിര്‍ത്തുന്നുവെന്നര്‍ത്ഥം

6.ഈ പുസ്തകത്തില്‍ കണ്ണ് ശരിയായി ഉപയോഗിയ്ക്കേണ്ട വിധം വ്യക്തമാക്കുന്നു

7.ശരിയായ രീതിയിലൂടെ കണ്ണട ഒഴിവാക്കി കണ്ണിന് സ്വാഭാവികാരോഗ്യം വീണ്ടെടുക്കുന്നതെങ്ങനെ എന്നത്

വ്യക്തമാക്കുന്നു

8.കണ്ണിനെ സംരക്ഷിയ്ക്കേണ്ട വഴികള്‍ വ്യക്തമാക്കുന്നു

9.കണ്ണിനു വേണ്ട വ്യായാമ രീതികള്‍ വ്യക്തമാക്കുന്നു.

10ഈ രീതി ഉപയോഗിച്ച് വിജയം കൈവരിച്ച പ്രശസ്തരുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നു.( ഉദാ:- പ്രസിദ്ധ ഇംഗ്ലീഷ്

സാഹിത്യകാരനായ ആല്‍ഡസ് ഹക്സലി )

11.നാം മനസ്സുകൊണ്ടാണ് കൂടുതല്‍ കാണുന്നത് .കണ്ണുകൊണ്ട് ഭാഗീഗമായേ കാണുന്നുള്ളൂ എന്ന് പറയുന്നത്

എന്തുകൊണ്ട് ?

കാഴ്ച എന്ന പ്രതിഭാസം റെറ്റിനയില്‍ പതിയുന്ന രൂപത്തെ മനസ്സ് വ്യാഖ്യാനം ചെയ്യുന്നതിനനുസരിച്ചിരിക്കും.നാം

കാണുന്നത് ആ രൂപമല്ല, മറിച്ച് അതേക്കുറിച്ചുള്ള മനസ്സിന്റെ വ്യാഖ്യാനമാണ് .തലയ്ക്കു നേരെ മുകളില്‍ നില്‍ക്കുന്ന

ചന്ദ്രന്‍ ചക്രവാളത്തില്‍ നില്‍ക്കുന്ന ചന്ദ്രനേക്കാള്‍ ചെറുതായി തോന്നുന്നു.ഒപ്‌റ്റിയ്ക്കല്‍ കോണും റെറ്റിനയിലെ

കോണും ഒന്നാണെങ്കിലും ചക്രവാളത്തില്‍ കാണുന്ന ചന്ദ്രനെ മനസ്സുകള്‍ ബോധപൂര്‍വ്വം വസ്തുക്കളുടെ ചിത്രവുമായി

വസ്തുക്കളുടെ ചിത്രവുമായി താരതമ്യം ചെയ്യുന്നു.എന്നാല്‍ തലക്കുമുകളില്‍ അങ്ങനെ ഒന്നും താരതമ്യം

ചെയ്യാനില്ലാത്തതുകൊണ്ടാണ് ചന്ദ്രന്‍ ചെറുതായിക്കാണുന്നത് .

12.കുട്ടികള്‍ക്ക് കുപ്പിപ്പാല്‍ കൊടുത്ത് വളര്‍ത്തുന്നത് അവരുടെ കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കുമോ ?

ഉവ്വ് . മുല കൊടുത്തു വളര്‍ത്തുന്ന കുട്ടികള്‍ മുലകുടിക്കുമ്പോള്‍ അവരുടെ കണ്ണുകള്‍ക്ക് വ്യായാമം ലഭിയ്ക്കുന്നു.അവര്‍

കണ്ണൂകള്‍ ആവശ്യത്തിന് ചലിപ്പിച്ച് മുലയിലും അമ്മയുടെ മുഖത്തും തുടര്‍ച്ചയായി നോക്കുന്നു. കുപ്പിപ്പാല്‍ കുടിച്ചു

വളരുന്ന കുട്ടികള്‍ പാല്‍കുപ്പിയില്‍ വളരേ നേരം ഉറപ്പിച്ചുനോക്കുന്നു. അതും കുപ്പിയിലെ പാലില്‍ മാത്രമേ

നോക്കുന്നുള്ളൂ. ഇത് കണ്ണിന് വ്യായാമത്തിനുള്ള സാദ്ധ്യത തീരെ കുറയ്ക്കാനും കണ്ണിന്റെ ആരോഗ്യത്തെ ബാധിയ്ക്കാനും

സാധ്യതയുണ്ട് .

13.ടൂബ് ലൈറ്റിന്റെ കീഴെയിരുന്ന് വായിക്കുന്നതോ ഓഫീസ് ജോലി ചെയ്യുന്നതോ കണ്ണിന് ദോഷകരമാണോ ?
ട്യൂബ് ലൈറ്റിന്റെ കീഴെയിരുന്ന് വായിക്കുക ,ഓഫീസ് ജോലി ചെയ്യുക , തുന്നുക ... മുതലായ കണ്ണിനടുത്തുവെച്ച്

ജോലിചെയ്യുന്ന അപൂര്‍വ്വം ചിലരുടെ കാഴ്ചയ്ക്ക് ട്യൂബ് ലൈറ്റിന്റെ വെളിച്ചം ദോഷകരമായി ബാധിക്കുന്നുണ്ട് . ഇതിന്

ഒരു കാരണം പ്രസ്തുത വെളിച്ചത്തിന്റെ രൂപീകരണത്തില്‍ തന്നെയുള്ളതാണ് .സ്വാഭാവികമായ

സൂര്യപ്രകാശത്തില്‍നിന്നോ അല്ലെങ്കില്‍ ഒരു ഫിലമെന്റ് ബള്‍ബില്‍നിന്നോ വെളിച്ചം വരുന്നതുപോലെ ഉരു

ഉജ്വലിക്കുന്ന സ്രോതസ്സില്‍നിന്നല്ല അതിലെ വെളിച്ചം വരുന്നത് . ഫ്ലൂറസെന്റ് ലൈറ്റ് നിഴലുകള്‍ ഉണ്ടാക്കുന്നില്ല.

ആയതുകൊണ്ട് സ്വാഭാവികമായ കാണലിന് ആവശ്യമായ താരതമ്യം ചെയ്ത് വ്യത്യാസം കാണാനുള്ള കഴിവ് നഷ്ടമാകുന്നു.ദൂരം , രൂപം, അവയവ ചേര്‍ച്ച മുതലായവ കണക്കാക്കാന്‍ നിഴലുകള്‍ നമ്മെ സഹായിക്കുന്നു. ഫ്ലൂറസെന്റ് ലൈറ്റിന്റെ കീഴെ ഇരുന്ന് ജോലിചെയ്യുന്ന അപൂര്‍വ്വം ചിലര്‍ക്ക് കണ്ണ് ചുവപ്പ് ,കണ്‍പോള കള്‍ക്ക് വീക്കം കാഴ്ചക്കുറവ് എന്നിവ കണ്ടിട്ടുണ്ട് .

Sunday, September 09, 2007

ചില അദ്ധ്യാപക അനുഭവങ്ങള്‍ !!!




പുതിയ വിദ്യാഭ്യാസ രീതിയിലെ പാഠ്യപദ്ധതിയില്‍ പരീക്ഷണങ്ങള്‍ക്ക് മുഖ്യസ്ഥാനമാണല്ലോ .അതുകൊണ്ടുതന്നെ

അദ്ധ്യാപകര്‍ ക്ലാസ്സില്‍‌വെച്ച് പല പരീക്ഷണങ്ങളും നടത്താറുണ്ട് .ചില അദ്ധ്യാപകരാകട്ടെ ,കുട്ടികള്‍ക്ക്

ഹോംവര്‍ക്കായി ചില പരീക്ഷണങ്ങള്‍ നടത്താനായി നിര്‍ദ്ദേശിക്കാറുണ്ട് .

പരീക്ഷണങ്ങള്‍ വഴിയുള്ള പഠനം ഏതൊരു വിദ്യാര്‍ഥിയെ സംബന്ധിച്ചിടത്തോളം സുഗ്രാഹ്യവും

സന്തോഷകരവുമാണല്ലോ. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ‘പരീക്ഷണങ്ങള്‍ ‘ എന്നത് ചില

വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ അപകടകാരികളായി മാറാറുണ്ട് .

ഒരിയ്ക്കല്‍ ഒരദ്ധ്യാപകന്‍ എട്ടാംക്ലാസ്സിലെ സയന്‍സിലെ‘ ധാരാവൈദ്യുതി ‘എന്ന അദ്ധ്യായം

പഠിപ്പിക്കുകയായിരുനു.ബാറ്ററി ,കണക്ഷന്‍ വയര്‍, ടോര്‍ച്ച് ബള്‍ബ് എന്നിവ ശരിയായ രീതിയില്‍ ബന്ധിപ്പിച്ച്

ലളിതമായ സര്‍ക്യൂട്ട് നിര്‍മ്മിച്ചുകൊണ്ടാണ് ആ അദ്ധ്യാപകന്‍ തന്റെ പരീക്ഷണങ്ങള്‍ക്ക് തുടക്കംകുറിച്ചത് . കുട്ടികളും

പ്രസ്തുത പരീക്ഷണത്തില്‍ പങ്കാളികളായിട്ടുണ്ടായിരുന്നു.

പിറ്റേന്ന് ആ അദ്ധ്യാപകന്‍ കാലത്ത് സ്റ്റാഫ് റൂമില്‍ എത്തിയപ്പോള്‍ പ്രസ്തുത ക്ലാസ്സിലെ മിടുക്കനായ വിദ്യാര്‍ത്ഥി

‘അന്‍‌വര്‍‘ തന്നെ കാത്തുനില്‍ക്കുന്നതാണ് കണ്ടത്

.കാര്യം അന്വേഷിച്ചപ്പോള്‍ കുട്ടി വിവരം ചുരുക്കിപ്പറഞ്ഞു.

കഴിഞ്ഞ ദിവസത്തിലെ പരീക്ഷണത്തിലെ ഹരം‌ മൂത്ത് വീട്ടില്‍ചെന്നപ്പോള്‍ പ്രസ്തുത പരീക്ഷണം തന്നെ തന്റെ

അനിയന് കാണിച്ചുകൊടുത്താലോ എന്നൊരാശയം മനസ്സിലുദിച്ചത്രെ !

ഉടന്‍ തന്നെ ടോര്‍ച്ചുബള്‍ബും ബാറ്ററിയും കണക്ഷന്‍ വയറുമൊക്കെ സംഘടിപ്പിച്ച് സര്‍ക്യൂട്ടുണ്ടാക്കി പരീക്ഷണം

നടത്തി.

പക്ഷെ, ബള്‍ബിനു പ്രകാശം കുറവ് ?

ബാറ്ററിയുടെ ചാര്‍ജ്ജിന്റെ കുറവായിരിക്കാം കാരണമെന്നു തോന്നി.

പിന്നീടത്തെ ചിന്ത ബള്‍ബിന്റെ പ്രകാശം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചായി.

ഇതിനെന്തുചെയ്യാം?

വേറെ ബാറ്ററിയാണെങ്കിലോ കിട്ടാനുമില്ല .ഉടന്‍‌തന്നെ ഒരു ബുദ്ധിതോന്നി.

നിലവിലുള്ള ബാറ്ററിമാറ്റി , വീട്ടിലെ ചുമരിലുള്ള കറന്റിന്റെ ( a.c )പ്ലഗ്ഗില്‍ വയറുകള്‍ കുത്തി ; സ്വിച്ച് ഓണ്‍

ചെയ്തു.

സര്‍ക്യൂട്ടിലെ ബള്‍ബ് ഒറ്റ മിന്നല്‍ .

പിന്നെ ഒന്നും സംഭവിച്ചില്ല.

- ഇതിന്റെ കാരണമന്വേഷിയ്ക്കാനാണ് അന്‍‌വര്‍ സയന്‍‌സ് അദ്ധ്യാപകനെ കാത്തുനിന്നത് .

കുട്ടിയുടെ പറച്ചില്‍ കേട്ടപ്പോള്‍ ആദ്യം ചിരിക്കാനാണ് തോന്നിയതെങ്കിലും ഉടന്‍‌തന്നെ അദ്ധ്യാപകന് കാര്യത്തിന്റെ

ഗൌരവം മനസ്സിലായി.

അബദ്ധത്തിലെങ്ങാ‍നും ഷോക്കേറ്റാലോ ?

മരണം വരെ സംഭവിയ്ക്കാനുള്ള സാഹചര്യത്തിലേയ്ക്കാണ് കുട്ടിയുടെ പരീക്ഷണം ചെന്നെത്തിയിരിക്കുന്നത് എന്ന

കാര്യം അദ്ധ്യാപകന്‍ അന്‍‌വറിനെ പറഞ്ഞുമനസ്സിലാക്കി.

അന്‍‌വര്‍ പോയിക്കഴിഞ്ഞപ്പോള്‍ മാഷിന് ഒരു കാര്യം മനസ്സിലോര്‍മ്മവന്നു. ഇത് ഒരു കുട്ടിയുടെ കാര്യം

മാത്രമാവില്ലല്ലോ ?

ചിലപ്പോള്‍ വേറേയും ചിലര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിരിക്കില്ലേ?

അന്നത്തെ ദിവസം പ്രസ്തുത ക്ലാസ്സില്‍ ചെന്നപ്പോള്‍ , ബാറ്ററിയും കണക്ഷന്‍ വയറുമൊക്കെ ഉപയോഗിച്ചുള്ള

ലളിതമായ സര്‍ക്യൂട്ട് വേറെ ആരെങ്കിലും വീട്ടില്‍‌വെച്ച് ഉണ്ടാക്കിയോ എന്ന് മാഷ് ചോദിച്ചു.

അഞ്ചാറുകുട്ടികള്‍ എണീറ്റുനിന്നു.

അപ്പോള്‍, അതിലൊരുകുട്ടി ചോദിച്ചു.

ഈ സര്‍ക്യൂട്ടില്‍നിന്ന് ഷോക്കേല്‍ക്കാത്തതെന്താ , മാഷേ ?

മാഷ് , വോള്‍ട്ടേജിലുള്ള വ്യത്യാസത്തെ സംബന്ധിച്ച് വിശദമാക്കിക്കഴിഞ്ഞപ്പോഴേയ്ക്കും എണീറ്റുനിന്നവരില്‍

വേറൊരുകുട്ടി പറഞ്ഞു.

“ബാറ്ററിയോട് കണക്ട് ചെയ്ത രണ്ടു വയറിന്റേയും അറ്റം നാവില്‍ തൊടുവിച്ചപ്പോള്‍ ചെറിയ തരിപ്പ്

അനുഭവപ്പെടുന്നുണ്ടല്ലോ , മാഷേ “

മാഷ് പീന്നിട് കാത്തുനിന്നില്ല.

ഏതു പരീക്ഷണങ്ങളും ,പ്രത്യേകിച്ച് വൈദ്യുതി ഉപയോഗിച്ചുള്ളവ , വീട്ടില്‍ ഒറ്റക്കു ചെയ്യരുതെന്നും പ്രസ്തുത

വിഷയത്തെക്കുറിച്ച് അറിവുള്ള രക്ഷാകര്‍ത്താവിന്റെ സഹായത്തോടുകൂടി മാത്രമേ ചെയ്യാന്‍ പാടുള്ളൂ എന്നും

കര്‍ശനമായി പറഞ്ഞു.

മാത്രമല്ല, തന്റെ അയല്‍പ്പക്കത്തെ ‘റോമി‘ എന്ന കുട്ടി , അച്ഛന്റെ ടൂവീലറില്‍നിന്ന് ഗ്ലാസില്‍ പെട്രോളെടുത്ത്

കത്തിച്ച് തീപ്പൊള്ളലേറ്റ് ആശുപത്രിയിലായ കാര്യവും പറഞ്ഞുകൊടുത്തു.

അടുത്ത പിരീഡ് , മാഷിന് പത്താം ക്ലാസ്സിലായിരുന്നു.

അവിടെ, മാഷ് പരീക്ഷണങ്ങള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചു.

അപ്പോള്‍ ആ ക്ലാസ്സില്‍ മാഷിന് പഠിപ്പിയ്ക്കേണ്ടത് ,വീട്ടിലെ‘ വൈദ്യുത ഉപഭോഗം‘ കണക്കാക്കുന്നതിനെ

സംബന്ധിച്ചായിരുന്നു.


ആ പിരീഡിന്റെ അവസാനം , മാഷ് ‘ഹോവര്‍ക്ക് ‘ കൊടുത്തത് ഇങ്ങനെയായിരുന്നു.

രക്ഷാ‍കര്‍ത്താവിന്റെ സഹായത്തോടെ , ഓരോ ദിവസവും നിശ്ചിത സമയത്ത് , വീട്ടിലെ ‘ വാട്ട് ഔവര്‍ മീറ്ററിലെ ‘

റീഡിംഗ് ശാസ്ത്ര പുസ്തകത്തില്‍ രേഖപ്പെടുത്തുക .


ഇതിനു വേണ്ടുന്ന പട്ടിക ( തിയ്യതി , സമയം , റീഡിംഗ് എന്നിവ അടങ്ങുന്നത് ) മാഷ് ബോര്‍ഡില്‍ വരച്ചിടുകയും

ചെയ്തു.


**************************************************************************************************************************

ഉച്ച സമയത്തെ ഇന്റര്‍വെല്ലില്‍ , ഊണുകഴിഞ്ഞുള്ള സമയത്ത് മാഷ് ഇക്കാര്യം സ്റ്റാഫ് റൂമില്‍

വിശദീകരിച്ചു.

അപ്പോള്‍ , സയന്‍സ് പഠിപ്പിക്കുന്ന വേറൊരു അദ്ധ്യാപകന്‍ തന്റെ ഒരു അനുഭവം പറഞ്ഞു.

വാട്ടും (W) വോള്‍ട്ടും( V) തമ്മിലുള്ള വ്യത്യാസമായിരുന്നു , അന്ന് ക്ലാസ്സില്‍ വിശദീകരിച്ചത് .

പലപ്പോഴും 60 വാട്ട് ബള്‍ബിനെ 60 വോള്‍ട്ട് ബള്‍ബെന്ന് തെറ്റായി പലരും പറയാറുണ്ടെന്ന വസ്തുതയും

പറഞ്ഞു.

പിറ്റേന്ന് , പ്രസ്തുത ക്ലാസ്സില്‍ ചെന്നപ്പോള്‍ ക്ലാസില്‍ ഒരു ബഞ്ചില്‍ ചിരിയും വര്‍ത്തമാ‍നവും !!!

കാര്യം ചോദിച്ചപ്പോള്‍ ഒരു കുട്ടി എണീറ്റുനിന്നു പറഞ്ഞുവെത്രെ

“ മാഷു കാരണം മണ്‍‌സൂറിന് വഴക്കുകേട്ടു “

മാഷ് , വിവരം തിരക്കിയപ്പോള്‍ മണ്‍സൂര്‍ പറഞ്ഞു

ഇന്നലെ കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയപ്പോള്‍ വേറൊരാള്‍ ബള്‍ബുവാങ്ങാന്‍ വന്നിരുന്നുവെത്ര


.വാങ്ങാന്‍ വന്ന ആള്‍ ചോദിച്ചത് 60 വോള്‍ട്ടേജിന്റെ ബള്‍ബ് എന്നായിരുന്നുവെത്രെ .

അപ്പോഴാണ് മണ്‍സൂര്‍ താന്‍ പഠിച്ച ശാസ്ത്ര സത്യം വിശദീകരിച്ചത്

വാട്ടും വോള്‍ട്ടേജും തമ്മിലുള്ള വ്യത്യാസം പറഞ്ഞുമുഴുവനാക്കും മുന്‍പേതന്നെ കടക്കാരനില്‍നിന്നും ബള്‍ബ്

വാങ്ങാന്‍ വന്ന ആളില്‍നിന്നും ഉച്ചത്തിലുള്ള ശകാരം മണ്‍സൂറിനു കിട്ടിയത്രെ.

“നിന്റെ പഠിപ്പ് നിന്റെ കയ്യില്‍ വെച്ചാല്‍ മതി.ഞങ്ങളുടെ അടുത്ത് എടുക്കേണ്ട ..........” എന്നുതുടങ്ങിയ ശകാരം

മുഴുവനാക്കും‌മുന്‍പേ താന്‍ രംഗത്തുനിന്നും ബുദ്ധിപൂര്‍വ്വം സ്ഥലം വിട്ട കാര്യവും മണ്‍സൂര്‍ പറഞ്ഞുവെത്രെ.


ഇതുകേട്ട അപ്പുറത്തെ കസേരയിലിരുന്ന മലയാളം മാഷ് ഇങ്ങനെ പറഞ്ഞു

“ ഇതൊക്കെ നിങ്ങളുടെ സയന്‍സില്‍ മാത്രമല്ല ,ഞങ്ങളുടെ മലയാളത്തിലും ഉണ്ടാവാറുണ്ട് “

തുടര്‍ന്ന് , അദ്ദേഹം തനിക്കുണ്ടായ അനുഭവം വിശദീകരിച്ചു.

.......... ‘ക്ഷണക്കത്തും‘ , ക്ഷണനക്കത്തും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചായിരുന്നു അന്നത്തെ മലയാളം

ക്ലാസിലെ ചര്‍ച്ച.

‘ക്ഷണക്കത്താണ്‘ ശരിയായ പദപ്രയോഗമെന്നും ‘ക്ഷണനക്കത്ത് ‘ തെറ്റാണെന്നും ,‘ ക്ഷണനം ‘ എന്ന വാക്കിന്റെ

അര്‍ത്ഥം ‘ വധിക്കുക‘ എന്നാണെന്നുമൊക്കെ അദ്ധ്യാപകന്‍ വിശദീകരിച്ചു.

ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ക്ലാസിലെ മിടുക്കനായ വിദ്യാ‍ര്‍ത്ഥി ‘ തരുണ്‍ ‘ മുന്‍‌ പറഞ്ഞപോലെ വഴക്കുകേട്ട കാര്യം

പറഞ്ഞത് .

തരുണിന്റെ വീട്ടില്‍ വളരേ അടുത്ത ഒരു ബന്ധു കല്യാണം ക്ഷണിക്കാന്‍ വന്നുവെത്രെ.

(പ്രസ്തുത ബന്ധുവാണെങ്കിലോ തരുണിന്റെ അച്ഛന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയുമാണ് .മാത്രമല്ല,

ഒട്ടേറെ സാമ്പത്തിക സഹായങ്ങള്‍ തരുണിന്റെ അച്ഛന് ആ ബന്ധുവില്‍നിന്ന് കിട്ടിയിട്ടുമുണ്ടത്രെ.

അതുകൊണ്ടുതന്നെ വല്ലാത്ത ഒരു കടപ്പാടും പ്രസ്തുത ബന്ധുവിനോട് തരുണിന്റെ കുടുംബത്തിന് ഉണ്ടുതാനും.)


സംസാര മദ്ധ്യേ പ്രസ്തുത ബന്ധു ‘ക്ഷണനക്കത്തെന്ന് ‘ സൂചിപ്പിച്ചുവെത്രെ .ഉടന്‍‌തന്നെ തരുണിന്റെ മനസ്സിലെ ‘

വ്യാകരണയോദ്ധാവ് ‘ അനിയന്ത്രിതമായി സടകുടഞ്ഞ് എണീറ്റത്രെ !!!

അതിനാല്‍ ,അടുത്തുണ്ടായിരുന്ന തരുണ്‍, ‘ കടപ്പാടും ‘ മറ്റും പെട്ടെന്ന് മറന്ന് ഇടക്കുകയറി പറഞ്ഞു തുടങ്ങി.

...............പ്രസ്തുത ബന്ധു പറഞ്ഞത് തെറ്റാണെന്നും ക്ഷണക്കത്തും ക്ഷണനക്കത്തും തമ്മിലുള്ള വ്യത്യാസം

അതിഭീമമാണെന്നും പറഞ്ഞു.

......... പറഞ്ഞു മഴുവനാക്കും‌മുന്‍പേതന്നെ അടുക്കളയില്‍നിന്ന് അമ്മ ‘ തരുണിനെ‘ വിളിച്ചു.

പറഞ്ഞു പൂര്‍ത്തിയാക്കാന്‍ പറ്റാത്തതിലുള്ള നൈര്യാശത്താല്‍ , അതിവേഗം പാഞ്ഞെത്തിയ തരുണിന് - - തന്റെ

പുതിയ അറിവിന്റെ സമ്മാനമെന്നോണം ലഭിച്ചത് -- അമ്മയുടെ വക‘ ചൂടന്‍ ‘ പിച്ചും തിരുമ്മലുമായിരുന്നു.

അതിഥിയായ ബന്ധു പോയിക്കഴിഞ്ഞശേഷം അച്ഛന്റെ കയ്യില്‍നിന്ന് ഉഗ്രന്‍ ശകാരവും തലക്ക് കിഴുക്കും

ലഭിച്ചത്രെ!!

ശ്രീ .എം. കൃഷ്ണന്‍ നായര്‍ , ശ്രീ സുകുമാര്‍ അഴീക്കോട് ......... തുടങ്ങിയ വിമര്‍ശകരെ ആരാധിച്ചുകൊണ്ടു നടന്നിരുന്ന

തരുണിന് ഈ സംഭവം ഒരു പുതിയ വെളിച്ചം നല്‍കിയത്രെ!!

********************************************************************************************************************************

സ്റ്റാഫ് റൂമില്‍ ,പിന്നെ പലര്‍ക്കും ഈ വിഷയത്തില്‍ പറയാനുണ്ടെന്ന് അവരുടെ മുഖം സൂചിപ്പിച്ചുവെങ്കിലും

ക്ലാസ് തുടങ്ങുവാനുള്ള ബെല്‍ അടിച്ചതിനാല്‍ ചര്‍ച്ച അവിടെ വെച്ച് അവസാനിപ്പിക്കേണ്ടി വന്നു.